ഓർമ്മയും മറവിയും


കാറ്റില്‍ പറന്നു നടന്നവരൊക്കെയും

കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി.

കാലമൊരാല്‍മരമായിരിക്കാം.

അല്ലെങ്കിലാല്‍ത്തറയായിരിക്കാം.

ആല്‍ത്തറച്ചോട്ടിലെ സന്ധ്യയില്‍

കൂടുന്ന കൂട്ടുകാരായിരിക്കാം. 


എത്രയിലകള്‍ കൊഴിഞ്ഞു;

എത്ര പാവാടയുലഞ്ഞു!

അമ്പലത്തില്‍ നിന്നൊഴുകിയ നാദങ്ങള്‍,

അമ്പലമുറ്റത്തിലൊന്നിച്ചവര്‍,

ഓട്ടുമണിതന്‍ മുഴക്കം,

ബാങ്കുവിളികള്‍ നിറയ്ക്കുന്ന ശാന്തത,

ഒക്കെയുമന്തിച്ചുകപ്പുപോലെ.....

 

കാറ്റില്‍ പറന്നു നടന്നവരൊക്കെയും

കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി.

മിഴികള്‍ പിടയുന്ന മിഴികള്‍; 

നിലാവില്‍ പടരുന്ന കാട്ടുതീ,

ഒക്കെയും കാലതീരത്തിലൂടെ.....

Comments