മൈഥിലി


അമ്മയുമൊത്ത് പാതാളത്തിലേക്കൊരു

തോണിയിലേറിത്തുഴഞ്ഞുപോയ് മൈഥിലി.

അപ്പോഴവിടെ പരന്ന കാറ്റില്‍ 

ലങ്കയുടെ ഗന്ധങ്ങളായിരുന്നു.

അമ്മയുടെ മടിയിലെ വിരഹത്തിരകളില്‍

കടയിന്നഗാധതയായിരുന്നു.

മൂര്‍ച്ഛച്ചയോര്‍മ്മയുടെ തീരങ്ങളില്‍

മാന്‍പേടയൊന്നൊരു സ്വപ്നമായി.

രാമനുമില്ല രാവണനുമില്ലയായോര്‍മ്മയില്‍

ലങ്കയെരിഞ്ഞോരാത്രിമാത്രം.


അമ്മയുമൊത്ത് പാതാളത്തിലേക്കൊരു

സ്വപ്നത്തിലേറി മറഞ്ഞുപോയ്‌ ശാരിക.

Comments