മൈഥിലി
അമ്മയുമൊത്ത് പാതാളത്തിലേക്കൊരു
തോണിയിലേറിത്തുഴഞ്ഞുപോയ് മൈഥിലി.
അപ്പോഴവിടെ പരന്ന കാറ്റില്‍
ലങ്കയുടെ ഗന്ധങ്ങളായിരുന്നു.
അമ്മയുടെ മടിയിലെ വിരഹത്തിരകളില്‍
കടയിന്നഗാധതയായിരുന്നു.
മൂര്‍ച്ഛച്ചയോര്‍മ്മയുടെ തീരങ്ങളില്‍
മാന്‍പേടയൊന്നൊരു സ്വപ്നമായി.
രാമനുമില്ല രാവണനുമില്ലയായോര്‍മ്മയില്‍
ലങ്കയെരിഞ്ഞോരാത്രിമാത്രം.
അമ്മയുമൊത്ത് പാതാളത്തിലേക്കൊരു
സ്വപ്നത്തിലേറി മറഞ്ഞുപോയ് ശാരിക.
Comments