രാവ്
രാത്രി സ്വപ്നത്തിൽ
ദുഖത്തിന്റെ ശയ്യയിൽ
ഇഴയുന്ന സർപ്പത്തിനെക്കാണുമ്പോൾ
ഭ്രാന്തിന്റെ കവാടങ്ങൾ
തുറക്കുന്നടയുന്നു.
പാതിരാപ്പൂക്കൾ ഞെട്ടിയുണരു-
ന്നേകാന്തമാം പ്രണയം
പിന്നേയും മൃതിവിട്ടുണരുന്നു.
പ്രഭാതം വിരിയുമ്പോൾ
താഴ്വാരത്തിലൂടൊരു
ശവമഞ്ചം സ്വന്തം
ശയ്യതേടിപ്പോകുന്നു.
Comments