ദൈവത്തിന്റെ പുസ്തകശാലയിലൂടെ ഒരു ഉറുമ്പ് സായാഹ്നസവാരിക്കിറങ്ങി. പുസ്തകശാലയുടെ വൈവിദ്ധ്യവും വൈപുല്യവും ഏകാന്തതയുമൊന്നും ഉറുമ്പിന് അറിയില്ലായിരുന്നു. അന്നത്തെ യാത്ര വിരസമായെന്ന വിലയിരുത്തലോടെ ഉറുമ്പ് മാളം പൂകി. മാളത്തിന്റെ മൂലയില്‍ വെളിച്ചത്തിന്റെ ഒരു ചില്ല ദീപ്തമായത് അന്നുമുതലാണ്. ഉറക്കത്തെ സ്വപ്നങ്ങള്‍കൊണ്ട് പുതപ്പിക്കുമ്പോള്‍ പുതിയ ഒരുകൂട്ടം മിന്നാമിനുങ്ങുകളെന്ന്‍ ഉറുമ്പ് വെറുതെ പിറുപിറുത്തു. പിന്നെ ഉറങ്ങിപ്പോയി. വെളിച്ചത്തിന്റെ ആ ചില്ല എത്രയോകാലം ഉറുമ്പിനും മാളത്തിനും കാവല്‍ നിന്നു. അതൊന്നും ആരും ശ്രദ്ധിച്ചില്ല. കാലങ്ങള്‍ കഴിഞ്ഞ് ഉറുമ്പ് മരിച്ചു. അതോടെ വെളിച്ചത്തിന്റെ ആ ചില്ല ഇല്ലാതായി. മാളത്തിലെ മറ്റുറുമ്പുകള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. വറുതിക്കാലത്തിനുള്ള തയാറെടുപ്പിന്റെ തിടുക്കത്തിലായിരുന്നു അവര്‍.
പുഴയില്‍ കുളിക്കാന്‍ പോയ മരം മടങ്ങിച്ചെന്നില്ല. സ്വപ്നങ്ങള്‍ അതിനെ ഒഴുക്കിക്കൊണ്ടുപോയി. മറ്റൊരു രാജ്യത്ത് മറ്റൊരു തീരത്ത് മരം ചെന്നടിഞ്ഞു. അത് മെല്ലെ തീരത്തിലൂടെ നടന്ന് അധികം മരങ്ങളില്ലാത്ത ഒരിടത്തെത്തി. നല്ല കാറ്റും വെളിച്ചവുമുള്ള ഇടം. അകലെ മലകള്‍ കാണാം. പുഴ അടുത്തുണ്ട്. നല്ല സ്ഥലം! മരം അവിടെ വേരുകളാഴ്ത്തി. ചില്ലകള്‍ പടര്‍ത്തി . പകല്‍ മനുഷ്യര്‍ക്ക് തണല്‍ രാത്രി പറവകള്‍ക്ക് ചേക്ക. കാറ്റിലാടിയും മഴയില്‍ നനഞ്ഞും കാലം പോയതറിഞ്ഞില്ല. ചില്ലകളില്‍ പൂക്കള്‍ നിറഞ്ഞതും പറവകളും മനുഷ്യരും കായ്തേടി വന്നതും അങ്ങനെയങ്ങനെ കാലം സ്പന്ദിച്ചുകൊണ്ടിരുന്നു. ഈ ജാതി മരം നാട്ടിലെങ്ങുമില്ല. നല്ല താളത്തിലുള്ള ചില്ലകളും ഇലകളും. പൂക്കള്‍ എത്ര മനോഹരം. കായ്കളില്‍ മധുരവും പുളിയും ആര്‍ദ്രമായി ചാലിച്ചിരിക്കുന്നു. മരത്തെ സ്നേഹിച്ചവര്‍ പറഞ്ഞു. എന്നിട്ടും ഒരു രാവിന്റെ മറവില്‍ ആരോ മരത്തെ മുറിച്ചുവീഴ്ത്തി. ഫര്‍ണിച്ചറായി മാറിയ മരം അപ്പോഴും അതിന്റെ കുലീനത കാത്തു. ആഭിജാത്യം സൂചിപ്പിക്കുന്ന അടയാളങ്ങളും ആകര്‍ഷണീയമായ നിറവും ഒരുതരം സുഗന്ധവും ...... ഉറപ്പും ബലവുമുള്ള ഫര്‍ണിച്ചര്‍. മനുഷ്യര്‍ അതിലിരുന...
Comments